ക്വാണ്ടം കമ്പ്യൂട്ടിംഗ് സൈബര്‍ ആക്രമണ സാധ്യത വര്‍ധിപ്പിക്കുന്നതായി മുന്നറിയിപ്പ്

ക്വാണ്ടം കമ്പ്യൂട്ടിംഗ് സൈബര്‍ ആക്രമണ സാധ്യത വര്‍ധിപ്പിക്കുന്നതായി മുന്നറിയിപ്പ്

ഡിജിറ്റല്‍ രംഗത്ത് ഇന്ത്യ അതിവേഗമാണ് മുന്നേറുന്നത്. എന്നാല്‍ സൈബര്‍ ഭീഷണികളും അതേ വേഗതയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സൈബര്‍ സുരക്ഷാ മേഖലയ്ക്ക് ഏറ്റവും നിര്‍ണായകമായ ഭാവി ഭീഷണികളിലൊന്നായി ക്വാണ്ടം കമ്പ്യൂട്ടിംഗ് ഉയര്‍ന്നുവരുന്നുവെന്ന് പിഡബ്ല്യുസിയുടെ പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. വലിയ അളവില്‍ സെന്‍സിറ്റീവ് ഡാറ്റകള്‍ കൈവശമുള്ള കമ്പനികള്‍ക്ക്, ക്വാണ്ടം ആക്രമണങ്ങള്‍ക്കെതിരായ സുരക്ഷാ സംവിധാനങ്ങള്‍ ഇനി വെറുമൊരു ഓപ്ഷനല്ലെന്നും മറിച്ച് ഒരു ആവശ്യകതയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ക്ലൗഡ്, എഐ സിസ്റ്റങ്ങള്‍ എന്നിവയുടെ ദ്രുതഗതിയിലുള്ള വികാസത്തിനിടയില്‍ ഡാറ്റാ പരമാധികാരവും സൈബര്‍ പ്രതിരോധശേഷിയും ദേശീയ മുന്‍ഗണനകളായി മാറിയിരിക്കുന്നുവെന്ന് പിഡബ്ല്യുസി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ക്വാണ്ടം യുഗത്തിനായി കമ്പനികള്‍ ശരിക്കും തയ്യാറെടുക്കാന്‍ തുടങ്ങണം എന്നും പിഡബ്ല്യുസി മുന്നറിയിപ്പ് നല്‍കുന്നു. സംഘടനകള്‍ പോസ്റ്റ്ക്വാണ്ടം ക്രിപ്‌റ്റോഗ്രഫി ഒരു ബോര്‍ഡ് ലെവല്‍ അജണ്ടയാക്കണം എന്നും ക്വാണ്ടം അപകടസാധ്യതകളില്‍ വൈദഗ്ദ്ധ്യം വികസിപ്പിക്കണം എന്നും ഘട്ടംഘട്ടമായുള്ള സിസ്റ്റം അപ്‌ഗ്രേഡിനായി ഒരു മള്‍ട്ടിഇയര്‍ റോഡ്മാപ്പ് വികസിപ്പിക്കണം എന്നും പിഡബ്ല്യുസി റിപ്പോര്‍ട്ട് പറയുന്നു.

ക്വാണ്ടം അപകടസാധ്യതകളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും 40 ശതമാനം ഇന്ത്യന്‍ കമ്പനികളും ഇതുവരെ ക്വാണ്ടംറെസിസ്റ്റന്റ് സുരക്ഷാ നടപടികള്‍ നടപ്പിലാക്കിയിട്ടില്ലെന്ന് പിഡബ്ല്യുസി റിപ്പോര്‍ട്ട് കണ്ടെത്തി. വെറും അഞ്ച് ശതമാനം മാത്രമാണ് അവരുടെ വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തെ ബജറ്റുകളില്‍ ക്വാണ്ടം സുരക്ഷ മുന്‍ഗണനയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ സൈബര്‍ സുരക്ഷാ തന്ത്രത്തിലെ ഒരു പ്രധാന ഘടകമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇപ്പോള്‍ മാറിയിരിക്കുന്നുവെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

editor

Related Articles