വര്‍ദ്ധിച്ചുവരുന്ന സ്പാം, സൈബര്‍ തട്ടിപ്പുകള്‍; ട്രായിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

വര്‍ദ്ധിച്ചുവരുന്ന സ്പാം, സൈബര്‍ തട്ടിപ്പുകള്‍; ട്രായിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും വര്‍ദ്ധിച്ചുവരുന്ന സ്പാം, സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കഴിഞ്ഞദിവസം ന്യൂഡല്‍ഹി ആസ്ഥാനത്ത് സംയുക്ത കമ്മിറ്റി ഓഫ് റെഗുലേറ്റേഴ്സിന്റെ (ജെസിഒആര്‍) 9-ാമത് യോഗം വിളിച്ചുചേര്‍ത്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ), ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (എംഇഐടിവൈ), ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (ഡിഒടി), ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ), ഉപഭോക്തൃ മന്ത്രാലയം (എംഒസിഎ), നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) എന്നിവയില്‍ നിന്നുള്ള ഉന്നത പ്രതിനിധികളും ഗൂഗിള്‍, മെറ്റ, ജിഎസ്എംഎ, സിഒഎഐ എന്നിവയില്‍ നിന്നുള്ള വ്യവസായ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.

ട്രായ്, ആര്‍ബിഐ എന്നിവയുടെ സംയുക്ത മേല്‍നോട്ടത്തില്‍ 11 ബാങ്കുകളില്‍ നടപ്പിലാക്കുന്ന പ്രധാന സംരംഭങ്ങളുടെ പ്രത്യേകിച്ച് ഡിജിറ്റല്‍ കണ്‍സെന്റ് അക്വിസിഷന്‍ (ഡിസിഎ) പൈലറ്റ് പദ്ധതിയുടെ പുരോഗതി യോഗം അവലോകനം ചെയ്തു.

ഡിജിറ്റലായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു സമ്പദ്വ്യവസ്ഥയില്‍ ഡിജിറ്റല്‍ സേവനങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍, ഉപഭോക്തൃ സംരക്ഷണം, നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ എന്നിവയുടെ റെഗുലേറ്റര്‍മാര്‍ തമ്മിലുള്ള സഹകരണം പരമപ്രധാനമാണെന്ന് ട്രായ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോട്ടി യോഗത്തില്‍ വ്യക്തമാക്കി. ഡിജിറ്റല്‍ കണക്റ്റിവിറ്റിയുടെ ക്രമീകൃത ഉപയോഗത്തിനും സ്പാം, സൈബര്‍ തട്ടിപ്പുകള്‍ എന്നിവയ്ക്കെതിരായ നടപടിക്കും വേണ്ടിയുള്ള ഒരു സുപ്രധാന സഹകരണ പ്ലാറ്റ്ഫോമായി ജോയിന്റ് കമ്മിറ്റി ഓഫ് റെഗുലേറ്റേഴ്സ് (ജെസിഒആര്‍) തുടര്‍ന്നും പ്രവര്‍ത്തിക്കുന്നു. സുരക്ഷിതവും സുതാര്യവുമായ ഒരു ഡിജിറ്റല്‍ ആശയവിനിമയ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ പങ്കിട്ട പ്രതിബദ്ധതയാണ് ഇന്നത്തെ തീരുമാനങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

administrator

Related Articles