ഐഫോണ്‍ 17 സീരീസിലെ നാല് മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കും

ഐഫോണ്‍ 17 സീരീസിലെ നാല് മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കും

ഐഫോണ്‍ നിര്‍മാണത്തില്‍ പുതിയ ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ. പുറത്തിറങ്ങനിരിക്കുന്ന ഐഫോണ്‍ 17 സീരീസിലെ നാല് മോഡലുകളും ഇന്ത്യയില്‍ നിര്‍മിച്ച് ഇത് അമേരിക്കന്‍ വിപണിയിലേക്ക് എത്തുമെന്നാണ് സൂചന. ബ്ലൂംബെര്‍ഗ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ അഞ്ച് പ്ലാന്റുകളിലായിട്ടാണ് ഈ നാല് മോഡലുകള്‍ നിര്‍മിക്കുക. എന്നാല്‍ ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മിക്കുന്നതിനെതിരേ നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പരസ്യമായി എതിര്‍പ്പ് ഉന്നയിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ എതിര്‍പ്പുകളെ മറികടന്ന് ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണവുമായി മുന്നോട്ട് പോകാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്.

അതേസമയം ഐഫോണ്‍ നിര്‍മാണത്തിനായി മുന്‍ വര്‍ഷങ്ങളില്‍ പ്രധാനമായും ചൈനയെ ആണ് ആപ്പിള്‍ ആശ്രയിച്ചിരുന്നത്. ചൈനയ്ക്ക് വെളിയില്‍ ഐഫോണ്‍ നിര്‍മാണത്തിന് അനുയോജ്യമായ രാജ്യങ്ങളിലൊന്നായി ആപ്പിള്‍ കണ്ടെത്തിയത് ഇന്ത്യയെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയിലെ ഐഫോണ്‍ ഉത്പാദനം പടിപടിയായി കമ്പനി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഐഫോണ്‍ സീരീസിലെ നാല് മോഡലുകളും ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിള്‍ തയാറെടുക്കുന്നത്. ഇന്ത്യയില്‍ ഇതിനകം തന്നെ ഐഫോണ്‍ നിര്‍മാണം മൂന്ന് കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ പുതിയതായി രണ്ടിടത്തുകൂടി ഐഫോണ്‍ നിര്‍മാണം ആരംഭിക്കാന്‍ പോകുന്നു എന്ന സൂചനകള്‍ ഉണ്ട്. പുതിയ രണ്ട് ഐഫോണ്‍ ഫാക്ടറികളില്‍ ഒന്ന് തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതും മറ്റൊന്ന് ബാംഗ്ലൂര്‍ വിമാനത്താവളത്തിനടുത്തുള്ള ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതുമാണ്.

administrator

Related Articles